Skip to content Skip to sidebar Skip to footer

Supreme Court

മീഡിയ വൺ വിലക്കും സീൽഡ് കവറും
മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചത്, അല്പം ദീർഘമായ  നടപടിക്രമങ്ങൾക്ക് ശേഷമാണെങ്കിലും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ, ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് ചാനലിനെയോ പൊതുസമൂഹത്തെയോ അറിയിച്ചിട്ടില്ലായിരുന്നു. കീഴ്ക്കോടതികളിൽ കേന്ദ്രസർക്കാർ ചാനൽ നിരോധനത്തിന് കാരണമായി ഒരു സീൽഡ് കവർ നൽകുക മാത്രമാണ് ചെയ്തത്. ഇത് എന്താണെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ അവ്യക്തമായിരുന്നു. എന്നാൽ സുപ്രീംകോടതിയിലേക്ക്…
അസമിൽ തുടരുന്ന മുസ്‌ലീം വേട്ട
അസമിൽ 'ശൈശവ വിവാഹം ഇല്ലാതാക്കാൻ' എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ…
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
ഹൽദ്വാനി: 10 വർഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ പ്രചാരണം.
റെയില്‍വേ ഭൂമി കയ്യേറി എന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ 4,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയത് പത്തുവര്‍ഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച്. This is what the Supreme Court has legitimized today! #HaldwaniEncroachment pic.twitter.com/cKRwWWEkWd — Priti Gandhi - प्रीति गांधी (@MrsGandhi) January 5, 2023 മേജര്‍ സുരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തത്…
‘കംഗാരൂ കോടതികളെ’ കാണുന്ന സുപ്രീം കോടതി
ആകാംക്ഷ കുമാർ 2022ല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ജുഡീഷ്യറി നിരീക്ഷിച്ചത് ഏറെ ജാഗ്രതയോടെയാണ്. വിദ്വേഷ പ്രസംഗങ്ങളുടെയും, കംഗാരൂ കോടതി രീതിയിലുള്ള മാധ്യമവിചാരണയുടെയും, സുപ്രീം കോടതി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ടിങ്ങിന്‍റെയും പേരിൽ സുപ്രീം കോടതി മാധ്യമങ്ങളുടെ പ്രവർത്തന രീതിയെ വിമർശിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് താക്കീതും നല്‍കി. കോടതിയുടെ ഈ പരാമര്‍ശങ്ങളുടെ ഫലമെന്താണ്? ഇതെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണോ? മാധ്യമങ്ങൾ എപ്പോഴും തിരക്കിട്ടു പ്രതികരിക്കുകയാണോ? കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരാണ്…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.
"സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades.…
പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
ഇന്ത്യൻ ജുഡിഷ്യറിയിലെ ജാതി മേധാവിത്വത്തിന്റെ കണക്കുകൾ.
ഇന്ത്യൻ ജുഡീഷ്യറിയിൽ വൈവിധ്യം ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് എൻ.വി രമണ നിയമിച്ച 240 ഹൈക്കോടതി ജഡ്ജിമാരിൽ 190 പേർ (80 %) ഉയർന്ന ജാതിയിൽ പെട്ടവരാണ്. ഒ.ബി.സി വിഭാഗത്തിൽ 32 (13 %), എസ്‌.സി വിഭാഗത്തിൽ 6 (2 .5 %), എസ്.ടി വിഭാഗത്തിൽ 4 (1 .6 %), ന്യുനപക്ഷ സമുദായങ്ങളിൽ നിന്ന് 8 (3.3…
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി ജൂൺ 1, 2021 കർണാടക ഉഡുപ്പിയിലെ, പി.യു കോളേജ് ഏകീകൃത ഡ്രസ്സ് കോഡ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 27, 2021 ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ട് വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവണ്മെന്റ് കോളേജ് പ്രവേശനം നിഷേധിച്ചു. ജനുവരി 4, 2022 കാവി ഷാൾ ധരിച്ചെത്തിയ ഒരുപറ്റം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്കെതിരെ സമരം നടത്തി. ജനുവരി 31 , 2022 ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ കർണാടക ഹൈ കോടതിയെ സമീപിച്ചു.…
വിവരാവകാശ നിയമം അട്ടിമറിക്കുകയാണോ?
വിവരാവകാശ നിയമം, സെക്ഷൻ 4 പ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ സുഗമമായിരിക്കണം. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, എല്ലാ പൗരന്മാർക്കും വിവരാവകാശം ഉണ്ടായിരിക്കും എന്നതാണ് പാർലമെന്റ് സ്ഥാപിച്ച സ്ഥിരസ്ഥിതി നിലപാട്. അതിനാൽ, വിവരാവകാശ നിയമം സെക്ഷൻ 8(1) ലെ 10 ഇളവുകൾ ഒഴികെയുള്ള എല്ലാ വിവരങ്ങളിലേക്കും പൗരന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെക്ഷൻ 8 (1) (j) - പ്രകാരമുള്ള ഇളവ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വലിയൊരു ശതമാനം വിവരാവകാശ അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. വിവരാവകാശ നിയമം…
യു.എ.പി.എ, ആറ് വർഷത്തിനിടയിൽ നടന്നത്‌ 8371 അറസ്റ്റ്. 94 ശതമാനം പേർ ജാമ്യമില്ലാതെ ജയിലിൽ തന്നെ
യു.എ.പി.എ പ്രകാരം, 2015നും 2020നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 94 ശതമാനം പേരും വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുകയാണ്. കുറ്റം ചുമത്തപ്പെട്ട 8,371 പേരിൽ 235 ആളുകളെ മാത്രമാണ് കുറ്റവാളികളായി കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്. 2.80 മാത്രമാണ് ശിക്ഷാനിരക്ക്. യു.എ.പി.എയിൽ വിട്ടയക്കപ്പെടുന്നവരുടെ കണക്ക് 97.2 ശതമാനമാണ്. ഇത് യു.എ.പി.എ പ്രകാരമുള്ള മിക്ക കേസുകൾക്കും യാതൊരു മെറിറ്റുമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യു.എ.പി.എ തടവുകാരന് ജാമ്യം ലഭിക്കാനുള്ള സാധ്യത…
എന്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കുന്നില്ല?
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്‌ 4.13 കോടി കേസുകൾ തീർപ്പുകൽപ്പിക്കാതെ രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് നാലിന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. 2022 ജൂലൈ 29 വരെയുള്ള കണക്കെടുക്കുമ്പോൾ, 59,55,907 കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 120 ആമത് റിപ്പോർട്ട് (1987 ) പ്രകാരം രാജ്യത്തെ ഓരോ ദശലക്ഷം പൗരന്മാർക്ക് 50 ജഡ്ജിമാർ വീതമുണ്ടാകണം.…
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവെന്ന വാർത്ത തെറ്റ്: മാധ്യമങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം
കശ്മീർ വിഷയത്തിലെ പരാമർശത്തിൽ കേരളത്തിലെ എം.എൽ.എ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡൽഹി പൊലീസിന് നിർദേശം നൽകി എന്നായിരുന്നു വാർത്ത. കേരളത്തിലെ മുൻനിര പത്രങ്ങൾ ഉൾപ്പെടെ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, തെറ്റായ വാർത്ത പ്രസിദ്ധികരിച്ചതിന്, പതിനാറാം തീയതിക്ക് പ്രസ്തുത മാധ്യമങ്ങൾ കോടതിയിൽ മാപ്പപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ…
തീർപ്പാക്കാത്ത കേസുകളും, ചീഫ് ജസ്റ്റിസിൻ്റെ പ്രഭാഷണങ്ങളും.
നിയമവാഴ്ച്ചയേയും ഭരണഘടന സംരക്ഷണത്തെയും കുറിച്ച മുപ്പതോളം പ്രഭാഷണങ്ങളാണ് ഓഗസ്റ്റ് 26ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയത്. എന്നാൽ, ദേശീയ പ്രധാന്യമുള്ള കേസുകളും ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട അമ്പതോളം കേസുകളും വിധികൽപ്പിക്കാതെ അനന്തമായി നീണ്ടുപോവുകയാണ്. പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് യു.യു ലളിത് അത്തരം ദേശീയ പ്രധാന്യമുള്ള കേസുകളിലെ ഹർജികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ് തീർപ്പാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മറ്റ് ഹർജികൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയും ഇത് സൃഷ്ടിക്കുന്നുണ്ട്. എൻ.വി രമണ ചീഫ്…
സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.
രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ…
4.6 കോടി കേസുകൾ കെട്ടിക്കിടക്കുന്നു.
2022 ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കനുസരിച്ച്‌ 71,411 കേസുകൾ തീർപ്പുകൽപ്പിക്കാതെ സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് 4ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിക്കുകയുണ്ടായി. അതിൽ 56,365 സിവിൽ കേസുകളും 15,076 ക്രിമിനൽ കേസുകളുമാണുള്ളത്. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി പരമോന്നത കോടതിയിൽ കെട്ടി കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു. 18,134 കേസുകൾ അഞ്ച് വർഷത്തിലേറെയായി തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നുണ്ട്. സുപ്രിം കോടതി നൽകിയ വിവരമനുസരിച്ചാണ് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. 2022 ജൂലൈ 29…
ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?
സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ…
“ഏതു ഭാഷയിലാണ് ഹൃദയമില്ലാത്തവരോട് സംവദിക്കേണ്ടത്?”
ജസ്റ്റിസ്‌ എൻ. വി രമണക്ക് തുറന്ന കത്ത്. സരിത പാണ്ഡേയ് ബഹുമാനപെട്ട ജസ്റ്റിസ് എൻ. വി രമണ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം. നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടുമ്പോൾ വൈറ്റ് ഹൗസിനു മുന്നിലും യു.എസ് സുപ്രീം കോടതിക്കു മുന്നിലും രാജ്യത്തെ മറ്റു വിവിധ പൊതു ഇടങ്ങളിലുമായി ഒരുപാട് പേർ പ്രതിഷേധിക്കുകയാണ്. 'റോയ് വേഴ്സസ് വെയ്ഡ്' അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് അവരുടെ പ്രതിഷേധം. അതേസമയം, അമേരിക്കയിലെ…
“ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യം സുപ്രീംകോടതി ദുർഘടമാക്കി”, ജസ്റ്റിസ് മദൻ ലോകുർ.
സുപ്രീം കോടതിയുടെ പരാമർശം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ദുർഘടമാക്കിയെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി മദൻ ലോകുർ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട്, ടീസ്റ്റക്ക് ജാമ്യം നൽകാൻ ഒരു ജഡ്ജിക്ക് കഴിയില്ലെന്ന് മദൻ ലോകുർ പറഞ്ഞു. "'സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന് ജഡ്ജിമാർക്ക് പറയാൻ സാധിക്കും" അദ്ദേഹം ചൂണ്ടികാണിച്ചു. "പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ വന്ന് 'സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്, എന്നിട്ട് നിങ്ങൾ ഇവരെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.