Skip to content Skip to sidebar Skip to footer

Top Facts

ആവർത്തിക്കുന്ന നുണക്കഥകൾ.
രണ്ടാം ബി.ജെ.പി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ, നിരവധി വ്യാജ അവകാശവാദങ്ങളാണ് ഭരണകൂടവും പാർട്ടി നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം 'ഫാക്റ്റ്ഷീറ്റ്സ്' നേരത്തെ റിപ്പോർട്ട് ചെയ്തവയാണ്. 2022 ജൂൺ 26ന്, 48-ാമത് ജി 7 ഉച്ചകോടിക്കായി ജർമ്മനി സന്ദർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് വർഷത്തെ ഇന്ത്യയുടെ "വികസന നേട്ടങ്ങളെ"ക്കുറിച്ചു വാചാലനായി. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ച ഉയർത്തിക്കാട്ടുകയും, വികസനം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങൾ പരാമർശിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ മ്യൂണിക്കിൽ വെച്ച് വൈദ്യുതി, റോഡ്…
“ഏതു ഭാഷയിലാണ് ഹൃദയമില്ലാത്തവരോട് സംവദിക്കേണ്ടത്?”
ജസ്റ്റിസ്‌ എൻ. വി രമണക്ക് തുറന്ന കത്ത്. സരിത പാണ്ഡേയ് ബഹുമാനപെട്ട ജസ്റ്റിസ് എൻ. വി രമണ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം. നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടുമ്പോൾ വൈറ്റ് ഹൗസിനു മുന്നിലും യു.എസ് സുപ്രീം കോടതിക്കു മുന്നിലും രാജ്യത്തെ മറ്റു വിവിധ പൊതു ഇടങ്ങളിലുമായി ഒരുപാട് പേർ പ്രതിഷേധിക്കുകയാണ്. 'റോയ് വേഴ്സസ് വെയ്ഡ്' അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് അവരുടെ പ്രതിഷേധം. അതേസമയം, അമേരിക്കയിലെ…
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്' പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ. 'കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി,…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
“ഞാൻ ഭയക്കുന്നുണ്ട്” അമർത്യാ സെൻ.
രാജ്യത്ത് മതപരമായ ഭിന്നത ഉണ്ടാക്കരുതെന്നും, നിലവിലെ സാഹചര്യം ഭയപെടുതുന്നതാണെന്നും അഭിപ്രായപ്പെട്ട് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ അമർത്യ സെൻ. "ഞാനെന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ട്' എന്നാണെന്റെ ഉത്തരം. ഇപ്പോൾ ഭയപ്പെടേണ്ടുന്ന ഒരു കാരണമുണ്ട്. ഈ രാജ്യത്ത് നിലവിലുള്ള സാഹചര്യം ഭയമുളവാക്കുന്നതാണ്.", അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ലിബറൽ മൂല്യങ്ങൾ കൊണ്ടുനടക്കുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി പ്രയത്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം ഐക്യപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ചരിത്രപരമായി ലിബറൽ മൂല്യങ്ങളുള്ള…
മൃഗവും ബീഗവും ബുൾഡോസറും.
ഗോകുൽ ജി കെ ചീന്തിയെടുത്ത് പരുക്കൻ ചുമരിലൊട്ടിച്ച ഒരു കഷണം കടലാസ്സ് കാറ്റിലിളകുന്നു. ‘അനധികൃത’മെന്നും ‘കടന്നുകയറ്റ‘മെന്നും അതിൽ രേഖപ്പെടുത്തിയ വാക്കുകൾ ചുമരിന്റെ മഞ്ഞനിറത്തിൽ അവ്യക്തമായി തെളിയുന്നു. ‘ഒഴിപ്പിക്കൽ’ എന്ന അറിയിപ്പിലാകട്ടെ, ചെളി പുരണ്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ ചരിത്രത്തെ അതിന്റെ ചുമരുകളിൽ തളച്ചിടാനാവില്ല. അതിർത്തികൾക്കുമപ്പുറം അത് അടിച്ചമർത്തലിന്റേയും ധീരതയുടേയും വിപ്ലവത്തിന്റേയും സൂക്ഷ്മാകാശത്തേക്ക് ഒഴുകിപ്പരക്കുന്നു. തെരുവിലെ ഇഷ്ടികകളിലേക്കും കരിങ്കല്ലുകളിലേക്കും അവൾ നോക്കുന്നു. ഒരു മൺകൂനപോലെ ആ തകർന്നുകിടക്കുന്നത്, ഒരിക്കൽ രാത്രികളിൽ അവളുടെ…
“ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യം സുപ്രീംകോടതി ദുർഘടമാക്കി”, ജസ്റ്റിസ് മദൻ ലോകുർ.
സുപ്രീം കോടതിയുടെ പരാമർശം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ദുർഘടമാക്കിയെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി മദൻ ലോകുർ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട്, ടീസ്റ്റക്ക് ജാമ്യം നൽകാൻ ഒരു ജഡ്ജിക്ക് കഴിയില്ലെന്ന് മദൻ ലോകുർ പറഞ്ഞു. "'സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന് ജഡ്ജിമാർക്ക് പറയാൻ സാധിക്കും" അദ്ദേഹം ചൂണ്ടികാണിച്ചു. "പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ വന്ന് 'സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്, എന്നിട്ട് നിങ്ങൾ ഇവരെ…
“നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം”, സുപ്രീം കോടതി.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. നപൂറിന്റെ ആരോപണങ്ങൾ രാജ്യത്ത്‌ കലാപം സൃഷ്‌ടിച്ചെന്ന് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നപൂറിന്റെ നിരുത്തരവാദപരമായ പരാമർശം മൂലമാണെന്ന് കോടതി വിലയിരുത്തി. ശർമ ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചകനിന്ദക്കെതിരെ അന്തർ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു സംഭവം. പരാമർശത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ മൂലം ബി.ജെ.പിക്ക് ശർമയെ പുറത്താക്കേണ്ടി വന്നിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ…
സുബൈറിനെ ഭയക്കുന്നതെന്തിന്?
'ആൾട് ന്യൂസ്' സ്ഥാപകരിലൊരാളായ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27നു ഡൽഹി പോലീസിൻ്റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്യുകയുണ്ടായി. 2018ൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം 'മതവികാരം വ്രണപ്പെടുത്തി' എന്നതാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, സ്റ്റേഷനിൽ എത്തിയതിനു ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് 'ആൾട് ന്യൂസ്' സഹസ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു. Please note. pic.twitter.com/gMmassggbx — Pratik Sinha (@free_thinker) June 27, 2022 ട്വിറ്ററിൽ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
ഒരേ നിയമം ഇരട്ട നീതി.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളിലൊന്നായ ടൈംസ് നൗവിലൂടെ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് മെയ് 26നായിരുന്നു. അടുത്ത ദിവസം രാവിലെ, ആൾട്ട് ന്യൂസ് ജേണലിസ്റ്റ് മുഹമ്മദ് സുബൈർ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി നുപൂർ ശർമ്മ പ്രവാചക നിന്ദ നടത്തുന്ന ക്ലിപ്പ് പുറത്തുവിട്ടു. "ഇന്ത്യയിലെ പ്രൈം ടൈം ചർച്ചകൾ മറ്റ് മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വിദ്വേഷം പ്രചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി…
എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങൾ ഇനി ആർ.എസ്.എസ് എഴുതും.
സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം. പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ "പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ" ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു. ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ്…
അടിയന്തരാവസ്‌ഥയെക്കാൾ അപകടകരമാണ്…
എം.ജി ദേവസഹായം. 1975 ജൂൺ 25 അർധരാത്രിയിൽ പ്രസിഡന്റ് ഫക്രുദ്ദിൻ അലി അഹമദിന്റെ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ഒരു ഇരുണ്ട യുഗത്തിന് തുടക്കമിട്ടു. "ഇന്ത്യൻ പ്രസിഡന്റായ ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന ഞാൻ ആഭ്യന്തര കലഹങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലവിൽവന്നതായി ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ ഒന്നാം അനുഛേദ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു." പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം അർധരാത്രിയിൽ പുറപ്പെടുവിച്ച ഈ പ്രഖ്യാപനം ഇന്ത്യയുടെ നവജാത ജനാധിപത്യത്തെ സാരമായി ബാധിക്കാൻ കെൽപ്പുള്ളതായിരുന്നു.…
അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.
ഹിശാമുൽ വഹാബ്. ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ 'അഗ്നിപഥ്' രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല.…
പുന:പരിശോധിക്കണം കൂറുമാറ്റ നിരോധന നിയമം.
പി.ഡി.ടി ആചാര്യ. 1985 ലാണ് ഇന്ത്യൻ പാർലമെന്റ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ കൂറുമാറ്റം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അഭിനേതാക്കളാണ് എന്നിരിക്കെ പാർട്ടി സംവിധാനത്തിലെ അസ്ഥിരത ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെ പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങൾ തേടിയുള്ള നിയമസഭാ സാമാജികരുടെ ഇടയ്‌ക്കിടെയുള്ള കൂറുമാറ്റം തടഞ്ഞ് പാർട്ടി സംവിധാനത്തെ സുസ്ഥിരമാക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രധാന ഊന്നൽ. ആരംഭത്തിൽ നിയമം നന്നായി പ്രവർത്തിക്കുകയും…
രാഷ്ട്രപതി ഭവന് ആവശ്യം ഒരു സ്വാമിയെയാണ്!
ഹരീഷ് ഖാരെ 1952ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ, തങ്ങളുടെ നോമിനിക്ക് ജയിക്കാനാവശ്യമായ പിന്തുണ രൂപപ്പെടുത്തുന്നത് ഭരണകക്ഷിയാണ്. അതായത്, അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണ്. 1952 ലും പിന്നീട് 1957ലും പ്രസിഡന്റായി സ്ഥാനമേറ്റ രാജേന്ദ്രപ്രസാദൊഴികെ സ്വയം തിരഞ്ഞെടുക്കപ്പെട്ടതായി പറയാവുന്ന ഒരു രാഷ്ട്രപതി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. 1969-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്പര്യങ്ങൾക്ക് എതിരായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവരുടെ പാർട്ടിയിലെ ചില അംഗങ്ങൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ എന്ന നിലയിൽ,…
അഗ്നിപഥ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് സവർക്കറുടെ സ്വപ്നം.
ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുക എന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം പ്രഖ്യാപിച്ചു. പ്രതിരോധ ഉൽപ്പാദന പദ്ധതികളിലേക്ക് കടക്കുന്ന കോർപറേറ്റുകളെ സഹായിക്കുക എന്നതും പദ്ധതിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന് സി.പി.എം പറയുന്നു. പാർട്ടി മുഖപത്രമായ 'പീപ്പിൾസ് ഡെമോക്രസി'യിലെ ഏറ്റവും പുതിയ എഡിറ്റോറിയലിലാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. "സൈനിക റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് പദ്ധതിക്ക് മറ്റൊരു വശമുണ്ട്, ഇത് സായുധ സേനയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന പദ്ധതിയാണ്." “ഇന്ത്യൻ സ്റ്റേറ്റിനെയും അതിന്റെ സ്ഥാപനങ്ങളെയും ഹിന്ദുത്വ പ്രതിച്ഛായയിൽ പുനർനിർമ്മിക്കുവാനുള്ള…
മോദി സർക്കാരിനു കീഴിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. With the number of operational airports doubling over the last #8YearsOfInfraGati, air travel is now becoming accessible even in the remote corners of the country.…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
അഗ്നിവീരന്മാർ ബി.ജെ.പിക്ക് പ്രിയപെട്ടവരാകുന്നത് എന്തുകൊണ്ട്?
ദിലിപ് മണ്ഡൽ. "അക്രമാസക്തമായ പ്രതിഷേധങ്ങളെ" ക്രൂരമായി അടിച്ചമർതുന്നതിനു പേരുകേട്ട നരേന്ദ്ര മോദി സർക്കാർ അഗ്‌നിപദ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. സമരങ്ങൾ അടിച്ചമർത്തുന്നതിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും മോശമല്ല. എന്നാൽ, അഗ്നിപഥിനെതിരെ പ്രധിഷേധിക്കുന്നവർ, 'നമ്മുടെ സ്വന്തം കുട്ടികളാണ്' എന്നാണ് വാരാണസി കമ്മീഷണർ സതീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.